Monday, November 28, 2011

വിജയശ്രീയുടെ ആത്മഹത്യ കൊലപാതകമോ?ജയരാജിന്റെ നായിക വിവാദമാകുന്നു!.



മലയാളത്തിലെ മര്‍ലിന്‍ മണ്‍റോ എന്നറിയപ്പെടുന്ന വിജയശ്രീ മരണമടഞ്ഞിട്ട് കഴിഞ്ഞ മാര്‍ച്ച് 17ന് 35 വര്‍ഷങ്ങൾ കഴിഞ്ഞു. നടി ആത്മഹത്യ ചെയ്തതാണെന്നാണ് ഇതുവരെയുള്ള പ്രചാരണമെങ്കില്‍ നടിയെ കൊന്നതാരെന്ന ചോദ്യമാണ് ഇപ്പോള്‍ മലയാളികള്‍ ഉന്നയിക്കുന്നത്. അതിനുകാരണമാകട്ടെ ജയറാം നായകനായി പുറത്തിറങ്ങിയ നായിക എന്ന ജയരാജ് ചിത്രവും. വടക്കന്‍പാട്ട് സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹരമായി മാറിയ പഴയകാല നടി വിജയശ്രീയുടെ മരണം കൊലപാതകമാണെന്ന് സ്ഥാപിക്കുന്നതാണ് ജയരാജിന്റെ സിനിമയെന്നാണ് ഒരു വിഭാഗം ഈരോപിക്കുന്നത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നാണ് ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അവര്‍ എന്തിന് ആത്മഹത്യ ചെയ്തു എന്നത് ഇനിയും പുറത്തു വരാത്ത കാര്യമാണ്.



ജയശ്രീയുടെ മരണകാരണം ഇന്നും ദുരൂഹമായി തുടരുമ്പോഴാണ് തന്റെ പുതിയ ചിത്രമായ 'നായിക'യിലൂടെ ജയരാജ് വിജയശ്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നത്. വിജയശ്രീയുടെ മരണത്തെ മുഖ്യപ്രമേയമാക്കി എടുത്തിരിക്കുന്ന സിനിമയിലൂടെ മലയാള സിനിമയിലെ കാരണവസ്ഥാനത്തുള്ള ചിലരെ പ്രതികളാക്കിയും ചിത്രീകരിച്ചിരിക്കുന്നു. മറ്റു പേരിലാണെങ്കിലും ചിത്രത്തിലെ നിര്‍മ്മാതാവ് സംസാരിക്കുന്നതും ചലിക്കുന്നതും കുഞ്ചാക്കോയുടെയും നവോദയ അപ്പച്ചന്റെയും രൂപഭാവങ്ങളിലാണ്. എഴുപതുകളില്‍ മലയാള സിനിമയിലെ മദാലസ നടിയായിരുന്നു വിജയശ്രീ. പ്രേംനസീറുമൊത്ത് അവരഭിനയിച്ച നിരവധി സിനിമകള്‍ വന്‍ വിജയം വരിച്ചു. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സിനിമകളായിരുന്നു അവയില്‍ മിക്കവയും. അക്കാലത്ത് മലയാള സിനിമയിലെ പ്രധാന ബാനറുകളായ മെരിലാന്റും ഉദയയും നിര്‍മ്മിക്കുന്ന സിനിമകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്. അവര്‍ തമ്മിലുള്ള മത്സരവും രൂക്ഷമായിരുന്നു.



മാദക സൗന്ദര്യത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിജയശ്രീ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരംകോട്ട തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ ഗണത്തില്‍ പെട്ടവയാണ്. പൊന്നാപുരം കോട്ട സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിജശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് ജയരാജിന്റെ പുതിയ സിനിമ 'നായിക'യില്‍ പറയുന്നത്. ചിത്രത്തില്‍ പ്രേംനസീറും ഷീലയും അപ്പച്ചനും സത്യനും കുഞ്ചാക്കോയും എല്ലാവരും കഥാപാത്രങ്ങളാകുന്നു. പേരുകളില്‍ വ്യത്യാസമുണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ജീവിച്ചിരുന്ന താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും അനുസ്മരിപ്പിക്കുന്നു. ജയറാം അവതരിപ്പിക്കുന്ന സിനിമാ നടന്‍ സംസാരിക്കുന്നതും ചലിക്കുന്നതും പ്രേംനസീറായിട്ടാണ്. സിനിമാ മേഖലയിലെ പരസ്യമായ രഹസ്യം പ്രേംനസീര്‍ഷീല പ്രണയവും സിനിമയുടെ ഇതിവൃത്തമാകുന്നുണ്ട്. വിജയശ്രീയെ വേണിയെന്ന കഥാപാത്രമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. പൊന്നാപുരംകോട്ട കുന്നത്തൂര്‍ കോട്ടയുമാകുന്നു.



സിനിമയുടെ നിര്‍മ്മാതാവിന്റെ വേഷത്തിലെത്തുന്ന സിദ്ധിക്കിന്റെ പേര് സ്റ്റീഫന്‍ എന്നാണെങ്കിലും നടപ്പും ഭാവവും സംസാരവും നവോദയ അപ്പച്ചന്റേതിനു സമാനം. അപ്പച്ചന്‍ സിദ്ധിക്കിലേക്ക് പരകായ പ്രവേശം ചെയ്തതുപോലെ. ജീവിതം കുഞ്ചാക്കോയുടേതിനും. പൊന്നാപുരംകോട്ട സിനിമയുടെ ചിത്രീകരണവേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗങ്ങള്‍ ക്യാമറയിലാക്കുമ്പോള്‍ അവരുടെ വസ്ത്രം ഒഴുക്കില്‍ പെട്ടത് വിവാദമായിരുന്നു. അത് കുഞ്ചാക്കോ ചിത്രീകരിച്ചെന്നും വിജയശ്രീ അതില്‍ പ്രകോപിതയായെന്നുമുള്ള വാര്‍ത്തകള്‍ അന്നുതന്നെ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നീട് ആ രംഗങ്ങള്‍ സിനിമയിലും വന്നു. ഇപ്പോള്‍ വ്യാപകമായി വിജയശ്രീയുടെ അന്നത്തെ വിവാദ നീരാട്ട് രംഗങ്ങള്‍ യു ട്യൂബിലൂടെയും മൊബെയില്‍ ഫോണിലൂടെയും പ്രചരിക്കുന്നുണ്ട്. അന്ന് ആ രംഗങ്ങള്‍ കാട്ടി സിനിമയുടെ നിര്‍മ്മാതാവ് വിജയശ്രീയെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും തന്റെ ഇംഗിതത്തിന് അവരെ ഉപയോഗിച്ചെന്നുമാണ് 'നായിക'യില്‍ പറയുന്നത്.



നിര്‍മ്മാതാവിന്റെ തനി സ്വഭാവം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മേക്കപ്പ്മാന്റെ സഹായത്തോടെ നടിയെ ലിപ്സ്റ്റിക്കില്‍ സയനയ്ഡ് തേച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മരണത്തിന്റെ യഥാര്‍ത്ഥ വസ്തുത മേക്കപ്പ്മാന്റെ കുമ്പസാരത്തിലൂടെ പുറത്തുവരുമ്പോള്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ(ചിത്രത്തില്‍ എം.സി.ഡാനിയേല്‍) സംവിധായക നിര്‍മ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. പ്രത്യക്ഷമായി തന്നെ ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവും മലയാള സിനിമയുടെ അധുനിക വല്‍ക്കരണത്തിന് വിത്തുപാകുകയും നിരവധി നല്ല സിനിമകള്‍ മലയാളിക്കു സമ്മാനിക്കുകയും ചെയ്ത നവോദയ അപ്പച്ചനെയും ഒപ്പം കുഞ്ചാക്കോയെയും വിജയശ്രീയുടെ മരണവുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുകയാണ് ചെയ്യുന്നത്.



പൊന്നാപുരം കോട്ടയുടെ സംവിധായകന്‍ കുഞ്ചാക്കോയായിരുന്നെങ്കിലും നായികയില്‍ അത് അപ്പച്ചനായിട്ടാണ് അവതരിപ്പിക്കുന്നത്. ഇതോടെ 1974 മാര്‍ച്ച് 17ന് ലോകത്തോടു വിടപറഞ്ഞ വിജയശ്രീയുടെ മരണം വീണ്ടും വിവാദമാകുന്നു. മരിച്ചു പോയ പല നടിമാരുടെയും മരണം കൊലപാതകങ്ങളാണെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്. ദീദി ദാമോദരന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് ജയരാജ് സിനിമ ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രതിസന്ധിയും സമരങ്ങളും കാരണം പൂര്‍ത്തിയാക്കി മൂന്നു മാസത്തോളം പെട്ടിയില്‍ വച്ച ശേഷമാണ് കഴിഞ്ഞ ദിവസം സിനിമ റിലീസ് ചെയ്തത്. തോമസ് ബഞ്ചമിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാള സിനിമയുടെ ആദ്യകാല നായികയുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് സിനിമയ്ക്ക് നല്‍കി വരുന്ന പരസ്യംതന്നെ. 1974 മാര്‍ച്ച് 17നാണ് വിജയശ്രീ മരണമടയുന്നത്.



കെ പി കൊട്ടാരക്കര നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത 'രക്തപുഷ്പം' എന്ന ചിത്രത്തോടെയാണ് മലയാള സിനിമ വിജയശ്രീയെ ശ്രദ്ധിച്ചത്. ഗ്‌ളാമര്‍ നര്‍ത്തകിയെന്നും, സെക്‌സ് ബോംബ് എന്നുമുള്ള പേരുകളില്‍ നിന്നും വിജയശ്രീ രക്ഷനേടാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സ്വര്‍ഗ്ഗപുത്രി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചത്. നല്ല അഭിനേത്രി എന്ന പേരും നേടിയശേഷമാണ് അവരുടെ ദുരൂഹമരണം. നസീമ എന്നായിരുന്നു വിജയശ്രീയുടെ യഥാര്‍ഥ പേര്. നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് ഒട്ടേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഹിറ്റു ചിത്രങ്ങളില്‍ നസീര്‍വിജയശ്രീ ജോഡി ഒന്നിച്ചു.



ജയരാജിന്റെ ചിത്രമാകട്ടെ ഗ്രേസി (ശാരദ) എന്ന പഴയകാല നായിക ഇന്ന് മനോനില തന്നെ താറുമാറായി വീട്ടില്‍ ആരാലും ഓര്‍മിക്കപെടാതെ ഏകാന്തവാസത്തില്‍ കഴിയുന്നിടത്തുനിന്നാണ് തുടങ്ങുന്നത്. സഹായികളായി പഴയ ഡാന്‍സ് മാസ്റ്റര്‍ രംഗപാണിയും (ജഗതി ശ്രീകുമാര്‍) സീസ്റ്റയും (കെ.പി.എ.സി ലളിത)യും മാത്രമാണുള്ളത്. ഇപ്പോഴും 70 കളിലോ എണ്‍പതുകളിലോ ആണ് ഗ്രേസിയമ്മയുടെ ഓര്‍മകള്‍, അതിനുമപ്പുറം കാലം സഞ്ചരിച്ചതോ തന്റെ ഇന്നത്തെ അവസ്ഥയോ അവര്‍ക്ക് തിട്ടവുമില്ല. ഈയവസരത്തിലാണ് അലീന (മമ്ത മോഹന്‍ദാസ്) ഗ്രേസിയെക്കുറിച്ചൊരു ഡോക്യുമെന്ററി നിര്‍മിക്കാനായി എത്തുന്നത്. അങ്ങനെ പറഞ്ഞ് ചെന്നാല്‍ സമ്മതിക്കില്ലെന്ന് മനസിലാക്കി പുതിയ സിനിമ സംവിധാനം ചെയ്യുകയാണെന്നും ഗ്രേസിയാണ് നായികയെന്നും പറയുന്നു. പിന്നീടങ്ങോട്ട് ഗ്രേസിയുമായി അടുത്ത് അവരുടെ ഓര്‍മകള്‍ ഉണര്‍ത്തി അറിയാത്തതും പറയാത്തതുമായ പഴയ കഥകളും രഹസ്യങ്ങളും തെരയുകയാണ് അലീന.



കൃത്യമായ ഒരു ദിശാബോധം ഒരിക്കലും 'നായിക'ക്ക് നല്‍കാന്‍ ദീദി ദാമോദരന്റെ തിരക്കഥക്കായിട്ടില്ല. ഗ്രേസിയെന്ന നായികയുടെ പഴയകാലവും ജീവിതദുരന്തവുമാണ് പ്രധാന പ്രമേയമെങ്കിലും ഈ കഥകള്‍ക്ക് ഒരിക്കലും പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ കഴിയുന്നില്ല. ഗ്രേസിയുടെ കാമുകനായ അക്കാലത്തെ സൂപ്പര്‍സ്റ്റാര്‍ ആനന്ദിന്റെ (ജയറാം) ജീവിതദുരന്തവും കാഴ്ചക്കാരില്‍ ഒരു ചലനവുമുണ്ടാക്കില്ല. ഇതിനിടയിലാണ് ഗ്രേസിയുടെ വളര്‍ത്തുമകള്‍ വാണി (സരയു)യുടെ മരണത്തിന്റെ ഉപകഥ. അലസമായ തിരക്കഥയും സംവിധാനവും മൂലം ഒരുഘട്ടത്തിലും കഥയുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലാന്‍ 'നായിക'ക്കാവുന്നില്ല. ശാരദ ഒരിടവേളക്ക് ശേഷം മലയാളത്തില്‍ പ്രധാന കഥാപാത്രമായെത്തിയെങ്കിലും അവരുടെ കഴിവുകള്‍ കൃത്യമായി സ്‌ക്രീനിലെത്തിക്കുന്നതില്‍ സംവിധായകന്‍ പരാജയമാണ്.



ജയറാമിന് ഫ്‌ലാഷ് ബാക്കുകളില്‍ വന്ന് നസീറിനെ അനുസ്മരിപ്പിക്കുന്ന മിമിക്രി പ്രകടനം നടത്താനേ അവസരം നല്‍കിയിട്ടുമുള്ളൂ. രൂപം കൊണ്ട് ശാരദയുടെ ചെറുപ്പം അവതരിപ്പിക്കാന്‍ പത്മപ്രിയ നല്ല തെരഞ്ഞെടുപ്പായിരുന്നെങ്കിലും അവര്‍ക്കും കാര്യമായി ചെയ്യാനൊന്നുമില്ല. ആദ്യാവസാനം ഗ്രേസി എന്ന കഥാപാത്രത്തിനൊപ്പമുണ്ട് എന്നതാണ് മമ്തയുടെ അലീന എന്ന കഥാപാത്രത്തിനുള്ള പ്രത്യേകത. സംവിധായക പത്‌നിയായ സബിതയും അലീനയുടെ സുഹൃത്തായി അഭിനയിച്ചിട്ടുണ്ട്. രൂപം കൊണ്ട് പഴയ കാല നിര്‍മാതാവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി മാറാന്‍ സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്. കാലങ്ങള്‍ക്ക് ശേഷം എം.കെ അര്‍ജുനന്‍ ശ്രീകമാരന്‍ തമ്പി ടീം ഒരുക്കിയ ഗാനങ്ങളാണ് ചിത്രത്തില്‍ പറയാനുള്ള മികവ്. ഇതേ ടീമിന്റെ പഴയകാല ഹിറ്റ് 'കസ്തൂരി മണക്കുന്നല്ലോ..' 'നായിക'യില്‍ പുനരവതരിപ്പിച്ചിട്ടുമുണ്ട്.


കടപ്പാട് : ഡെയ്ലി മലയാളം

Friday, August 26, 2011

റീമേക്കുകൾക്ക് പിന്നാലെ പായുന്ന മലയാള സിനിമകൾ


നിരവധി റീമേക്കുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മലയാളത്തില്‍ ഉണ്ടായെങ്കിലും രണ്ടു സൂപ്പര്‍സ്റ്റാറുകളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു വമ്പന്‍ ഹിറ്റ് സിനിമ അതേ സൂപ്പര്‍ സ്റ്റാറുകളെ വച്ചു തന്നെ വീണ്ടും നിര്‍മ്മിക്കുന്നു എന്ന അപൂര്‍വതയാണ് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ - സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ എക്കാലത്തേയും വലിയ ഹിറ്റായ രാജാവിന്റെ മകന്‍നിലൂടെ ഉണ്ടാവുന്നത്.

പഴയ രാജാവിന്റെ മകനിലെ വെറും സ്പിരിറ്റ് കള്ളക്കടത്തുകാരനില്‍ നിന്ന് മദ്യരാജാവായി മോഹന്‍ലാലിന്റെ വിന്‍സന്റ് ഗോമസ് പുതിയ രാജാവിന്റെ മകനില്‍ മാറുമ്പോള്‍ സുരേഷ് ഗോപിയുടെ കുമാര്‍ എന്ന കഥാപാത്രം എയര്‍ക്രാഫ്‌റ്റ് സ്വന്തമായുള്ള കൊമേഴ്‌സ്യല്‍ പൈലറ്റാണ്. ആദ്യ സിനിമ തമ്പി കണ്ണന്താനം തന്നെയാണ് നിര്‍മ്മിച്ചതെങ്കില്‍ പുതിയ രാജാവിന്റെ മകന്‍ മോഹന്‍ലാലാണ് നിര്‍മ്മിക്കുക. നായിക കഥാപാത്രമായ ആന്‍സിയുടെ കാര്യത്തില്‍ മാത്രമാണ് മാറ്റം ഉണ്ടാവുന്നത്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച അംബികയ്ക്ക് പകരം പുതിയ നായികയായി ആദ്യ പരിഗണന അസിന്‍ ആണ് ഒപ്പം വിദ്യാ ബാലനേയും പരിഗണിക്കുന്നുണ്ട്.ഡെന്നീസ് ജോസഫ് പൂര്‍ത്തിയാക്കിയ തിരക്കഥ,സംവിധായകന്‍ തമ്പി കണ്ണന്താനവും മോഹന്‍ലാലും സുരേഷ് ഗോപിയും അംഗീകരിച്ചു കഴിഞ്ഞു. ഒപ്പം അതേ സംവിധായകനും തിരക്കഥാകൃത്തും ഒത്തുചേരുന്ന അപൂര്‍വ സംഗമവും ഈ ചിതത്തിൽ കാണാം.


എം.ടിയുടെ തിരക്കഥയില്‍ തയ്യാറായ നീലത്താമര വീണ്ടുമെത്തിയതോടെയാണ് മലയാളത്തില്‍ റീമേക്ക് തരംഗം തുടങ്ങിയത്. തൊട്ടുപിന്നാലെ രതിനിര്‍വേദം എത്തി. മലയാള സിനിമാ ചരിത്രത്തില്‍ ഒരു കാലത്ത് കൊടുങ്കാറ്റുയര്‍ത്തിയ സിനിമയാണ് ഭരതന്റെ 'രതിനിര്‍വ്വേദം'. പത്മരാജന്റെ തിരക്കഥയിലൊരുങ്ങിയ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം വീണ്ടുമൊരുക്കിയത് രേവതി കലാമന്ദിര്‍ ആയിരുന്നു. ആദ്യ ചിത്രത്തിൽ ജയഭാരതി അഭിനയിച്ച വേഷം വീണ്ടുമവതരിപ്പിച്ചത് ശ്വേതാമേനോനാണ്. കൗമാരക്കാരനായ പപ്പുവിന്റെ മനസ്സില്‍ രതിയുടെ കടന്നുവരുന്ന രതിച്ചേച്ചിയുടെ കഥ സൂപ്പര്‍ഹിറ്റായിത്തന്നെ ഓടികൊണ്ടിരിക്കുകയാണിപ്പോഴും.


ഈ ചിത്രങ്ങൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സുരേഷ് കുമാർ വീണ്ടും വരുന്നുണ്ട് മറ്റൊരു റീമേക്കുമായി.മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രശസ്ഥ സംവിധായകന്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരിക്കാണ് സുരേഷ്‌കുമാര്‍ വീണ്ടും അഭ്രപാളിയിലെത്തിക്കുവാൻ ശ്രമിക്കുന്നത്.ലക്ഷ്മിയായിരുന്നു ചട്ടക്കാരിയിലെ നായിക.ജൂലി എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടപ്പോഴും നായിക ലക്ഷ്മി തന്നെയായിരുന്നു. അക്കാലത്ത് മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു ജീവിത ശൈലിയാണ് ഈ ചിത്രം കാണിച്ചുകൊടുത്തത്. മുട്ടോളമെത്താത്ത സ്ളീവ്ലെസ് ഫ്രോക്കും മംഗ്ലീഷിൽ സംസാരിക്കുന്ന ജൂലി എന്ന ആംഗ്‌ളോ ഇന്‍ഡ്യന്‍ പെണ്‍കുട്ടിയുടെ ജീവിത കഥയായിരുന്നു ചട്ടക്കാരിയുടെ ഇതിവൃത്തം. സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനെയാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.


'ഒരു സി ബി ഐ ഡയറിക്കുറിപ്പ്', 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സി ബി ഐ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സേതുരാമയ്യരെ നായകനാക്കി പുതിയൊരു ചിത്രത്തിന്റെ ആലോചനയിലാണ് കെ മധുഎസ് എന്‍ സ്വാമി ടീം. ഈ ചിത്രം പൂര്‍ത്തിയായാല്‍ ഒരു കഥാപാത്രത്തെ നായകനാക്കി ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമെന്ന അത്യപൂര്‍വ്വ റിക്കാര്‍ഡാവും ഈ സി ബി ഐ ചിത്രം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ്‌രഞ്ജി പണിക്കര്‍ ടീം ഒന്നിക്കുന്ന 'ദ കിംഗ് ആന്റ് കമ്മീഷണറാ'ണ് മറ്റൊരു ചിത്രം. മെഗാഹിറ്റായ 'ദ കിംഗി'നുശേഷമാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. 'കിംഗി'ലെയും 'കമ്മീഷണറി'ലെയും സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളായ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനെയും കമ്മീഷണര്‍ ഭരത് ചന്ദ്രനെയും ഒന്നിപ്പിക്കുന്നതിലൂടെ മറ്റൊരു വെടിക്കെട്ട് ഹിറ്റിനാണ് ഷാജി കൈലാസ് ശ്രമം നടത്തുന്നത്. കമ്മീഷണര്‍ റോളില്‍ പൃഥ്വി രാജ് അഭിനയിക്കുമെന്നാണ് കേട്ടിരുന്നതെങ്കിലും ഇപ്പോള്‍ സുരേഷ് ഗോപി തന്നെ കമ്മീഷണറായി എത്തുമെന്നാണ് അറിയുന്നത്.


അനന്തന്റെ മകന്‍ അര്‍ജ്ജുനായി സൂപ്പര്‍താരം മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്ന 'നാടുവാഴികള്‍ '. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തെ കാലാനുസൃതമായ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കുകയാണ് ഷാജി കൈലാസ്. ലാല്‍ അഭിനയിച്ച കഥാപാത്രത്തെ യുവസൂപ്പര്‍താരം പൃഥി രാജാണ് അവതരിപ്പിക്കുന്നത്. മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് ചന്ദ്രകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മികച്ച കോമഡി ചിത്രമായ 'മൂക്കില്ലാരാജ്യത്ത്' മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു. മുകേഷ്, സിദ്ധിഖ്, തിലകന്‍ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ താഹ.


തുളസീദാസ് സംവിധാനം ചെയ്ത 'മലപ്പുറം ഹാജി മഹാനായ ജോജി' എന്ന ചിത്രത്തിനും രണ്ടാം ഭാഗമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുകയാണ്. തുളസീദാസ് തന്നെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് 'മലപ്പുറം ജോജി മഹാനായ ഹാജി' എന്നാണ് പേര്. രാജന്‍ കിരിയത്ത് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത മനോഹര ചിത്രമായ 'അരപ്പെട്ട കെട്ടിയ ഗ്രാമത്തിലും' വീണ്ടും ഒരുക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം വിദേശ മലയാളികളാണ് ഈ ചിത്രം പുനര്‍നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. എന്നാല്‍ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ സഖറിയയെ ആര് അവതരിപ്പിക്കും എന്നത് ഇപ്പോഴും സംശയത്തിലാണ്. പഴയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സഖറിയയെ ഒരിക്കല്‍ കൂടി അവതരിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയെ ലഭിച്ചില്ലെങ്കില്‍ പൃഥ്വിരാജോ, റഹ്മാനോ ആയിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക. രഞ്ജിത്തായിരിക്കും സംവിധായകന്‍ .


മുപ്പത് വർഷം മുൻപ് ഭരതന്‍ സംവിധാനം ചെയ്ത ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു 'നിദ്ര'. മനുഷ്യ മനസ്സുകളുടെ ഉള്‍പ്പടര്‍പ്പുകളിലേക്ക് സഞ്ചരിച്ച ഈ ചിത്രം വീണ്ടുമൊരുക്കാന്‍ തയ്യാറെടുക്കുന്നത് ഭരതന്റെ മകനായ സിദ്ധാര്‍ത്ഥാണ്. ഒരു കച്ചവട സിനിമ എന്നതിനപ്പുറം ഏറെ വേറിട്ട കാഴ്ചകളൊരുക്കിയ ചിത്രം കൂടിയായിരുന്നു 'നിദ്ര'. ഇതേ പേരില്‍ തന്നെയാണ്‌ ഈ ചിത്രം വീണ്ടുമൊരുക്കുന്നത്. മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വിവാഹവും തുടര്‍ന്നുള്ള കുടുംബജീവിതവുമായിരുന്നു നിദ്രയിലെ കഥ.


കൂടാതെ ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുൻപ് മമ്മുട്ടി ആദ്യമായി നായകനായ 'തൃഷ്ണ' എന്ന ചിത്രം പുനര്‍നിര്‍മ്മിക്കുന്നു.പൃ­ഥ്വി­രാ­ജി­നെ നാ­യ­ക­നാ­ക്കി തൃ­ഷ്ണ വീ­ണ്ടും നിര്‍­മി­ക്കാ­നു­ള്ള നീ­ക്കം നട­ന്നിരുന്നു. ഇത­റി­ഞ്ഞ ­മ­മ്മൂ­ട്ടി­ തനി­ക്കു തന്നെ ആ കഥാ­പാ­ത്ര­ത്തെ ചെ­യ്യാ­നു­ള്ള താ­ല്പ­ര്യം നിര്‍­മാ­താ­ക്ക­ളെ അറിയിച്ചിട്ടുണ്ടെന്നും കേൾക്കുന്നുണ്ട്.മ­മ്മൂ­ട്ടി­ക്കു വള­രെ പ്രി­യ­പ്പെ­ട്ട കഥാ­പാ­ത്ര­മാ­ണു തൃഷ്ണ­യി­ലേ­ത്. ഈ കഥാ­പാ­ത്ര­ത്തെ ഒരി­ക്കല്‍­ക്കൂ­ടി ചെ­യ്യാന്‍ അവ­സ­രം കി­ട്ടി­യി­രു­ന്നെ­ങ്കി­ലെ­ന്ന് പല­വ­ട്ടം അദ്ദേ­ഹം പറ­ഞ്ഞി­ട്ടു­മു­ണ്ട്. ആദ്യം ബാ­ബു നമ്പൂ­തി­രി അഭി­ന­യി­ച്ചു­ തു­ട­ങ്ങിയ ആ വേ­ഷം സവിധായകനായ ഐ. വി.ശശി­ക്കു തൃ­പ്തി­യാ­കാ­തെ മറ്റൊ­രു നട­നെ തേ­ടി­യ­പ്പോ­ഴാ­ണ് മമ്മൂ­ട്ടി­ക്കു നറു­ക്കു­വീ­ണ­ത്.


റീമേക്കുകളാണെങ്കിലും പഴയ ചിത്രത്തിന്റെ നിലവാരത്തിലേക്ക് അത് ഉയര്‍ന്നിട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ ചിത്രത്തെ തിരസ്‌ക്കരിക്കും. എളുപ്പ വഴിയില്‍ സൂപ്പര്‍ ഹിറ്റുണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ഈ പാഠം നന്നായി പഠിക്കണം. 'ഇരുപതാം നൂറ്റാണ്ടി'ലെ ജാക്കിയെ 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡ്' ആയി വീണ്ടുമവതരിപ്പിച്ചപ്പോഴുണ്ടായ അനുഭവം എല്ലാവര്‍ക്കും പാഠമാവണം. 'ജൂനിയര്‍ മാന്‍ഡ്രേക്കി'ന്റെ തുടര്‍ച്ചയായി വന്ന 'സീനിയര്‍ മാന്‍ഡ്രേക്കി'നും 'കാസര്‍ക്കോട് കാദര്‍ഭായി'യുടെ തുടര്‍ച്ചയായ 'എഗെയ്ന്‍ കാസര്‍ക്കോട് കാദര്‍ഭായി'ക്കും ഇതേ അനുഭവം തന്നെയായിരുന്നു.അതുപോലെ പതിനെട്ട് വര്‍ഷം മുന്‍പ് സൂപ്പര്‍ ഹിറ്റ് ആയ ഉപ്പുകണ്ടം ബ്രദേഴ്സ് വീണ്ടും വന്നപ്പോൾ പഴയ വിജയം കാണുവാനുമായില്ല.'ഇന്‍ ഹരിഹര്‍ നഗറി'ലെ നാല്‍വര്‍ സംഘം 'ഇന്‍ഗോസ്റ്റ് ഹൗസി'ലെത്തിയപ്പോള്‍ പ്രേക്ഷകരില്‍ മടുപ്പുളവാക്കിയിരുന്നു.





അതു പോലെ ഇരുപത്തിമൂന്ന് വര്‍ഷങ്ങൾക്ക് മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്ത 'ആഗസ്റ്റ് 1'. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഓഫീസര്‍ പെരുമാളായി തിളങ്ങിയത് മമ്മൂട്ടിയാണ്. ഈ കഥാപാത്രത്തെയാണ് ഷാജി കൈലാസ് വീണ്ടും അവതരിപ്പിച്ചത്. പുതിയൊരു ദൗത്യവുമായെത്തുന്നെ പെരുമാളിനെ 'ആഗസ്റ്റ് 15' എന്ന പുതിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കു കണ്ടു. 'ദ്രോണ' എന്ന പരാജയത്തിന് ശേഷം ഷാജി കൈലാസിന്റെയും നിര്‍മ്മാതാവ് എം മണിയുടെയും പ്രതീക്ഷയോടെ എടുത്ത ഈ ചിത്രവും പരാജയമായിരുന്നു.മോഹന്‍ലാലും പ്രിയയും മുഖ്യവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'നിന്നിഷ്ടം എന്നിഷ്ടം 2' ന്റെ സംവിധാനം ആലപ്പി അഷ്‌റഫ് ആയിരുന്നു. ഈ ചിത്രത്തില്‍ സുരേഷ് നായര്‍ , സുനിത, അച്ചൂട്ടി എന്നിവരാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചത്.ഈ ചിത്രവും പരാജയമായിരുന്നു.അതുപോലെ 'കീര്‍ത്തി ചക്ര'യിലെ മേജര്‍ മഹാദേവന് 'കാണ്ഢഹാറി'ല്‍ നല്ല സ്വീകരണമല്ല കിട്ടിയത്.





പുതിയ കഥ പറയുന്നതിനേക്കാള്‍ നഷ്ട സാധ്യത കുറവാണ് ഇത്തരം റീമേക്കുകള്‍ക്ക് എന്ന ചിന്തയാണ് പലരേയും റീമേക്കിലേക്ക് നടത്തുന്നത്.എന്നാൽ പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞ കഥയും കഥാപാത്രങ്ങളെയും വീണ്ടും അവതരിപ്പിക്കുന്നത് സൂക്ഷിച്ചുവേണം എന്ന് ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു.

Tuesday, August 16, 2011

ക്വട്ടേഷനായി ഇനി തരുണ്ണീമണികളും!

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍സംഘത്തിലെ പ്രധാനിയായ കോളേജ് വിദ്യാര്‍ഥിനിക്കായി തിരച്ചില്‍ തുടരുന്നു. റാന്നി സെന്റ്‌തോമസ് കോളേജിലെ മൂന്നാംവര്‍ഷ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിനി റാന്നി മുണ്ടപ്പുഴ വടവുപറമ്പില്‍ മിത്രാ സൂസന്‍ എബ്രഹാം എന്ന പത്തൊമ്പതുക്കാരിക്ക് വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്. റാന്നിയിലും എറണാകുളത്തുള്ള ബന്ധുവീട്ടിലും മിത്രയ്ക്കായി പത്തനംതിട്ട സി.ഐ. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചെന്നീര്‍ക്കര പ്രക്കാനം കോയിപ്‌ളാക്കല്‍ ലിജോ (25), ഓമല്ലൂര്‍ ഐമാലി മുണ്ടപ്പള്ളില്‍ വീട്ടില്‍ ജിതേഷ് (25), മറ്റ് മൂന്നുപേര്‍ എന്നിവരും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്കായും തിരച്ചില്‍ നടക്കുന്നുണ്ട്.

റാന്നി മുക്കാലുമണ്‍ ചാക്യാനക്കുഴിയില്‍ ലിജുവിനെ (25) മാരകമായി വെട്ടും മര്‍ദ്ദനവുമേറ്റ് ആഗസ്റ്റ് അഞ്ചിനുരാവിലെ ഓമല്ലൂര്‍ ചാലിനുസമീപം റോഡരികില്‍ കാണപ്പെട്ടതാണ് കേസ്. സംഭവത്തില്‍ റാന്നി സെന്റ്‌തോമസ് കോളേജ് വിദ്യാര്‍ഥികളായ വടശേരിക്കര ഇടത്തറമുക്ക് നടുവത്തുമുക്ക് ഡേവിഡ് (20), നാരങ്ങാനം കണമുക്ക് പൊട്ടന്‍മലയില്‍ അരുണ്‍ (19) എന്നിവരെയും ഇവര്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച റാന്നി പഴവങ്ങാടി ചെല്‌ളനാട്ട് മുറിവഞ്ചിക്കാലായില്‍ ദിലീപി (25) നെയും വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു. റാന്നി സെന്റ് തോമസ് കോളേജിലുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പോലീസ് പറഞ്ഞു. സെന്റ്‌തോമസ് കോളേജ് വിദ്യാര്‍ഥികളായ ഡേവിഡിനെയും അരുണിനെയും മറ്റുസുഹൃത്തുക്കളെയും ഒന്നരമാസം മുന്‍പ് കോളേജിലെ പാര്‍ക്കിങ് ഷെഡ്ധിന് സമീപംവച്ച് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ കോളേജിന് പുറത്തുനിന്നുവന്ന ലിജുവും കോളേജ് വിദ്യാര്‍ഥിയായ അമ്പിയും ഉള്‍പ്പെട്ടിരുന്നു.

ഡേവിഡിന്റെ സുഹൃത്തായ ലിജോയെ കൂട്ടുപിടിച്ച് പ്രതികാരം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടു. ഇതിനായി ഇവരുടെ സുഹൃത്തായ മിത്രാ സൂസന്റെ സഹായം തേടി. ലിജുവിനെ പെണ്‍കുട്ടിയെക്കൊണ്ട് വിളിച്ചുവരുത്തി ആക്രമിക്കാന്‍ പദ്ധതിയിട്ടു. നാലിന് രാത്രി പദ്ധതി തയ്യാറാക്കാനായിരുന്നു തീരുമാനിച്ചത്. ലിജുവിനെ വിളിച്ചുവരുത്താനായി ദിലീപ് മിത്രയ്ക്ക് മൊബൈല്‍ഫോണും പുതിയ സിം കാര്‍ഡും നല്കി. ലിജുവിനെ പലപ്രാവശ്യം ഫോണില്‍ വിളിച്ച് പരിചയപ്പെട്ട മിത്ര സംഭവദിവസം രാത്രി വിളിച്ച് താന്‍ വീട്ടുതടങ്കലിലാണെന്നും തന്റെ കൈവശമുള്ള രണ്ടുപവന്റെ ആഭരണം പണയംവച്ച് പണം തരണമെന്നും അപേക്ഷിച്ചതനുസരിച്ചാണ് ലിജു എത്തിയത്. രക്ഷിക്കണേയെന്ന് അലറിക്കരഞ്ഞുകൊണ്ടായിരുന്നു അവസാനത്തെ വിളി. മഞ്ഞിനിക്കര പള്ളിയുടെ സമീപത്താണ് തന്റെ വീടെന്നാണ് മിത്ര പറഞ്ഞിരുന്നത്. സുഹൃത്ത് സിറിലിന്റെ ബൈക്കിനുപിന്നിലാണ് ലിജു മഞ്ഞിനിക്കരയിലേക്ക് വന്നത്.

പള്ളിയുടെ സമീപത്തെത്തിയ ലിജുവിനോട് ഇറങ്ങി പിന്നാക്കംവരാന്‍ മിത്ര ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബൈക്കില്‍നിന്ന് ഇറങ്ങിനടന്ന ലിജുവിനെ ക്വട്ടേഷന്‍സംഘം ആക്രമിക്കുകയായിരുന്നു. ലിജു കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലിജുവിനെ മര്‍ദ്ദിക്കുന്നതുകണ്ട് സിറില്‍ ബൈക്കുമായി രക്ഷപ്പെട്ടു. ലിജുവിന്റെ ശരീരത്ത് 18 മുറിവുണ്ടായിരുന്നു. കൈകള്‍ക്കും കാലിനും പൊട്ടലുണ്ട്. സുഹൃത്തുക്കളും കേസിലെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളുമായ ദിലീപ് മാത്യു, ഡേവിഡ്, അരുണ്‍ എന്നിവര്‍ പോലീസ് പിടിയിലായ ദിവസം മുതല്‍ മിത്രയെ മാതാപിതാക്കള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. മിത്രയുടെ രക്ഷിതാക്കള്‍ നടത്തുന്ന ഇട്ടിയപ്പാറയിലെ വടവുപറമ്പില്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഇന്നലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ആദ്യം എറണാകുളത്തുള്ള മാതൃസഹോദരിയുടെ വീട്ടിലുണ്ട് മിത്ര എന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇന്നലെ അവിടെ അന്വേഷിച്ചു ചെന്നെങ്കിലും കിട്ടിയില്ല.

ഇതിനിടെ മിത്ര കോട്ടയം, ചിങ്ങവനം ഭാഗങ്ങളില്‍ ഉള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മിത്രയുടേയും രക്ഷിതാക്കളുടേയും ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ടവര്‍ ലൊക്കേറ്റ് ചെയ്യാനും പോലീസിന് കഴിയുന്നില്ല. ഇന്നലെ റാന്നിയിലെ വീട്ടില്‍വച്ച് മിത്രയെ പോലീസിനു നല്‍കാമെന്ന് മാതാപിതാക്കള്‍ ധാരണയുണ്ടാക്കിയിരുന്നു. ഇതിന്‍ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ രാധാകൃഷ്ണപിളള അവിടെ ചെന്നെങ്കിലും വീടു പൂട്ടി കുടുംബസമേതം ഇവര്‍ മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. അപാരമായ ചങ്കൂറ്റമാണ് മിത്രയ്ക്ക് എന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഈ കൊച്ചു പെണ്‍കുട്ടി തയാറായിരുന്നുവത്രേ. അതേസമയം വെട്ടേറ്റ ലിജുവും നിസാരക്കാരനല്ല.

റാന്നിയില്‍ കൊടുത്തതിനാണ് ലിജുവിന് ഓമല്ലൂരില്‍ കിട്ടിയത്. റാന്നിയെ വിറപ്പിച്ചിരുന്ന ഗുണ്ടാനേതാവിനെ ഒടുവില്‍ പെണ്‍ബുദ്ധി ശരശയ്യയില്‍ വീഴുകയായിരുന്നു. റാന്നി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികളായ ഡേവിഡിനേയും അരുണിനേയും മറ്റ് സുഹൃത്തുക്കളേയും ഒന്നരമാസം മുമ്പ് കോളജിലെ പാര്‍ക്കിംഗ് ഷെഡിന് സമീപം വച്ച് കോളജിലെ ബി.എ വിദ്യാര്‍ഥിയും എ.ബി.വി.പി പ്രവര്‍ത്തകനുമായ അമ്പിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. കോളജിന് പുറത്തു നിന്നെത്തിയ ലിജുവും ഇവരെ മര്‍ദ്ദിക്കാന്‍ ഉണ്ടായിരുന്നു. സാരമായി പരുക്കേറ്റ ഡേവിഡും അരുണും ആയുര്‍വേദ ചികിത്സയ്ക്കും തിരുമ്മിനുംശേഷമാണ് പൂര്‍വസ്ഥിതി പ്രാപിച്ചത്. ഡേവിഡിന്റെ കുടുംബ സുഹൃത്തും ക്വട്ടേഷന്‍ നേതാവുമായ ദിലീപ് മാത്യു ഇതിന് പകരമായി ലിജുവിനെ കൈകാര്യം ചെയ്യാന്‍ പദ്ധതിയിട്ടു.

പെണ്ണുവിഷയത്തില്‍ തല്‍പരനായ ലിജുവിനെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് വിളിച്ചു വരുത്താനായിരുന്നു നീക്കം. അരുണിന്റെയും ഡേവിഡിന്റെയും ക്ലാസില്‍ പഠിക്കുന്ന മിത്ര ഇതിന് തയ്യാറായി. 4ന് രാത്രി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. 1ന് ഉച്ചയ്ക്ക് 2 മണിയോടെ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നാലുപേരും ചേര്‍ന്ന് ഗൂഡാലോചന നടത്തി. ലിജുവിനെ വിളിച്ചു വരുത്തുന്നതിനായി ഒരു മൊബൈല്‍ ഫോണ്‍ ദിലീപ് മിത്രയ്ക്ക് കൈമാറുകയും ചെയ്തു. 4ന് രാത്രി എട്ടുമണിയോടെ ഇതില്‍ നിന്നും ലിജുവിനെ വിളിച്ചു. അയാളുടെ കാമുകിയാണ് നമ്പര്‍ തന്നതെന്നും താന്‍ ഒരാപത്തിലാണെന്നും പറഞ്ഞാണ് മിത്ര ലിജുവിനെ പരിചയപ്പെട്ടത്. തനിക്ക് കാമുകനൊപ്പം ഒളിച്ചോടണമെന്നും കഴുത്തില്‍ രണ്ടുപവന്റെ മാല കിടപ്പുണ്ടെന്നും അത് പണയംവച്ച് ആറായിരം രൂപ എടുത്തു തരണമെന്നും ആവശ്യപ്പെട്ടു. ഇതിനുശേഷം 11 തവണ ലിജുവിന്റെ ഫോണിലേക്ക് മിത്രയുടെ വിളി ചെന്നിരുന്നു. 9 മണിയോടെ അലറിക്കരഞ്ഞു കൊണ്ടാണ് മിത്ര ലിജുവിനെ വിളിച്ചത്. ഉടന്‍ വന്നില്ലെങ്കില്‍ എന്റെ ഭാവി അവതാളത്തിലാകുമെന്ന് മിത്ര നന്നായി അഭിനയിച്ച് ഫലിപ്പിച്ചു. ഇതില്‍ ലിജു വീണു.

മഞ്ഞനിക്കര പള്ളിയുടെ സമീപത്താണ് തന്റെ വീടെന്നാണ് മിത്ര പറഞ്ഞിരുന്നത്. വീടിന്റെ രണ്ടാംനിലയിലാണ് തന്നെ പൂട്ടിയിട്ടിരിക്കുന്നതെന്നും സൂചിപ്പിച്ചു. ഇതിന്‍പ്രകാരം സുഹൃത്ത് സിറിലിന്റെ ബൈക്കിനു പിന്നിലാണ് ലിജു ഓമല്ലൂരിലേക്ക് പോയത്. ഇവരുടെ ഓരോ നീക്കവും അരുണും ദിലീപും പിന്തുടര്‍ന്ന് നിരീക്ഷിച്ച് കൂട്ടുപ്രതികള്‍ക്ക് നല്‍കിയിരുന്നു. പള്ളിക്ക് സമീപമെത്തിയ ലിജുവിനോട് ഇറങ്ങി പിന്നാക്കം വരാനും മിത്ര ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബൈക്കില്‍ നിന്നും ഇറങ്ങി ഫോണില്‍ സംസാരിച്ച് പിന്നാക്കം വന്ന ലിജുവിനെ ക്വട്ടേഷന്‍ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്കാണ് ആദ്യം അടിച്ചത്. തുടര്‍ന്ന് വളഞ്ഞിട്ട് കമ്പിവടി കൊണ്ട് മര്‍ദ്ദിച്ചു. രാത്രി 11.15 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നുവരെ മര്‍ദ്ദനം തുടര്‍ന്നു. ഒടുക്കം മരിച്ചുവെന്ന് കരുതി വഴിയരുകില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു.

ലിജു ഗുരുതരമായ പരുക്കുകളോടെ കോട്ടയംമെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. വൃക്കയുടെ പ്രവര്‍ത്തനം 90 ശതമാനത്തോളം നിലച്ചിരിക്കുകയാണ്. ഇയാള്‍ ഇതു വരെ അപകട നില തരണം ചെയ്തിട്ടില്ല. 8 പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചത് എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മര്‍ദ്ദനം തുടങ്ങിയപ്പോള്‍ തന്നെ ലിജു മുന്നറിയിപ്പ് നല്‍കിയതിനാല്‍ സിറില്‍ ബൈക്കുമായി രക്ഷപെടുകയായിരുന്നു. ഇയാള്‍ പത്തനംതിട്ട സ്‌റ്റേഷനില്‍ ചെന്ന് കാര്യം ധരിപ്പിച്ചെങ്കിലും പോലീസുകാര്‍ പെണ്ണുകേസാണെന്ന് പറഞ്ഞ് തളളുകയായിരുന്നു. ജിതേഷിന്റെ ഉടമസ്ഥതയിലുള്ള ഐ.എല്‍. 3 എഫ് 6262 സൈലോ കാറിലാണ് ക്വട്ടേഷന്‍ സംഘം എത്തിയത് എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഈ നമ്പര്‍ വ്യാജമാണ്. ഇതേ നമ്പരില്‍ ഒരു ബൈക്ക് ഓമല്ലൂരിലുണ്ട്.

Tuesday, April 19, 2011

മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.


മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.ഇത് ഞാൻ പറയുന്നതല്ല! ഫാമിലി സ്‌റ്റേഷന്‍സ്‌ ഇന്‍കോര്‍പറേറ്റഡ്‌ എന്ന വിഭാഗക്കാരാണ് ഇത് പറയുന്നതാണ്. ഇക്കാര്യം പ്രഖ്യാപിക്കുന്ന ബോര്‍ഡുകള്‍ നാട്ടിൽ പല സ്ഥലത്തും കാണുവാൻ കഴിഞ്ഞു.ഇവരുടെ വെബ് സൈറ്റിൽ ഇവർ ലോകത്തിലെ 75 ഭാഷകളിൽ ഇവരുടെ സന്ദേശങ്ങൾ പറയുന്നുണ്ട്.നമ്മുടെ മലയാളത്തിലടക്കം!

2011 മെയ്‌ 21 ന്യായവിധി ദിവസമാണെന്നും സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപക്കായി ഉച്ചത്തില്‍ വിളിച്ച്‌ അപേക്ഷിക്കണം എന്നുമാണ്‌ പരസ്യം പറയുന്നത്‌.അന്ത്യനാളിനെക്കുറിച്ച്‌ ബൈബിള്‍ വ്യക്തമാക്കുന്നുണ്ടെന്നും എല്ലാവരും കരുതിയിരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്യുന്നു.

ഇനി എന്താണ് ഫാമിലി റേഡിയോ ഡോട്ട്‌ കോം എന്നു നോക്കാം.ഇതൊരു റേഡിയോ ചാനലോ?വെബ് സൈറ്റോ അല്ലെന്ന് ഇതിനകം മനസിലായികഴിഞ്ഞിരിക്കുമല്ലോ? ഇത് അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ഓക്‌ലാന്റ്‌ കേന്ദ്രമായി 1958 ല്‍ ക്രിസ്‌തുമത പ്രചരണാര്‍ത്ഥം ഫാമിലി സ്‌റ്റേഷന്‍സ്‌ ഇന്‍കോര്‍പറേറ്റഡ്‌ എന്ന പേരിൽ ഈ മിഷനറി സംഘടന രൂപീകരിച്ചത്‌.അവരാണിപ്പോൾ ഫാമിലി റേഡിയോ ഡോട്ട്‌ കോം എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പ്‌ നൽകി കൊണ്ടിരിക്കുന്നത്‌.

ദുബായിയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം നിരവധി ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഉയര്‍ന്നത്‌ ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയതിനെ തുടർന്ന് ദുബായി മുനിസിപ്പല്‍ അധികൃതര്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്‌തിരുന്നു.ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം ഫോൺ ചെയ്തു പറഞ്ഞിരുന്നു.

മെയ്‌ 21 ഏറ്റവും ഭയാനകമായ നാളെന്നും ആര്‍ക്കാണ്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നും ബോര്‍ഡിൽ എഴുതിയിരിക്കുന്നത്. അന്ത്യനാള്‍ സംബന്ധിച്ച്‌ മതത്തിന്റെയോ നാടിന്റെയോ വ്യത്യാസമില്ലാതെ എല്ലാവരെയും ബോധവല്‍ക്കരിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു.

അഥവാ ഇനി എങ്ങാനും ലോകം അവസാനിച്ചില്ലെങ്കിലോ?ഇവർ പറയാൻ പോകുന്നതും കൂടി കേൾക്കാം സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപക്കായി ഉച്ചത്തില്‍ വിളിച്ച്‌ അപേക്ഷിച്ചതിന്നാൽ,ഞങ്ങളുടെ ദൈവം ലോകം അവസാനിപ്പിക്കണ്ട എന്നു കരുതി!ഇനി ചിലപ്പോൾ ഇവരുടെ ദൈവം മറ്റൊരു അവധി പറയുമായിരിക്കും!.എന്നു വിശ്വസിക്കം.എന്തായാലും ഒരു മാസം ഉണ്ടല്ലോ കാത്തിരിക്കാം.അതിനിടക്ക് ഇലക്ഷൻ ഫലവും പുറത്തുവരും.അധികാരത്തിൽ ഇടതോ വലതോ കേറും!മുഖമന്ത്രിയും മറ്റു മന്ത്രിമാരും ആരെക്കെയാണാവോ?

വിഷു കഴിഞ്ഞു!ഇനി ഈസ്റ്ററാണുള്ളത് അതിന്നാൽ എല്ലാവർക്കും ശന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്ററാശംസകൾ നേരുന്നു.ഒപ്പം ധീരവീര തൊഴിലാളികളേ.....നിങ്ങൾക്കെന്റെ മെയ്ദിനാശംസകൾ!.

Friday, March 11, 2011

‘സൂപ്പർ മൂൺ സുനാമി‘ വീണ്ടും!.


ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന 'സൂപ്പര്‍മൂൺ ‍' പ്രതിഭാസത്തിനായി ഇനി ഒരാഴ്ച്ച മാത്രം. ഈ മാസം 19നാണ് ഈ പ്രതിഭാസം എത്തുന്നത്. മുൻ കാലങ്ങളെ ഉദാഹരണമാക്കുമ്പോൾ സൂപ്പര്‍മൂണ്‍ കാലത്ത് പ്രകൃതിദുരന്തങ്ങൾ ഭൂമിയില്‍ ഉണ്ടായിട്ടുണ്ട്.അത് വീണ്ടും ആവർത്തിച്ചിരിക്കുന്നു.ഇതിന്റെ പ്രതിഫലനമാണ് ജപ്പാന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഇന്ന് നടന്ന ഈ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയുണ്ടായ സുനാമിയില്‍ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ടോക്കിയോവില്‍ നിന്നും 400 കീലോമീറ്റര്‍ വടക്കു കിഴക്കന്‍ മേഖലയിലെ പസഫിക് തീരത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

നാല് മീറ്ററോളം ഉയരത്തില്‍ വന്ന സുനാമിത്തിരകളില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. സുനാമി കരപ്രദേശങ്ങളിലേക്ക് അടിച്ചുകയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട്. മിയാഗി തീരത്ത് സുനാമിത്തിരമാല ആഞ്ഞടിച്ചുകയറുകയാണ്. ഇതിനകം തന്നെ പല പ്രധാനപട്ടണങ്ങളും സുനാമി വിഴുങ്ങിക്കഴിഞ്ഞു. പലയിടത്തും അഗ്‌നിബാധയുമുണ്ടായിട്ടുണ്ട് തിരമാലകള്‍ 20 അടി വരെ ഉയരത്തില്‍ തീരത്തേക്ക് അടിച്ചുകയറിയേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.


പ്രാദേശിക സമയം 2.46നാണ് ആദ്യഭൂചലനമുണ്ടായത്. അരമണിക്കൂറിനുള്ളില്‍ രണ്ട് തുടര്‍ചലനങ്ങള്‍ കൂടി ഉണ്ടായെന്ന് യുഎസ് ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ജപ്പാനില്‍ ഭൂചലനം അനുഭവപ്പെടുന്നുണ്ടായിരുന്നു.കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 7.6 പോയിന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സമീപകാലത്ത് അനുഭവപ്പെട്ടതില്‍ ഏറ്റവും ശക്തിയേറിയത്.

സൂപ്പർ മൂൺ അടുത്ത ശനിയാഴ്ച്ചയിലാണ് .ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ 221,567 മൈല്‍ അടുത്തുകൂടിയാണ് കടന്നുപോവുക. ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന ചന്ദ്രന്‍ കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും ദൃശ്യമാകും. സാധാരണ കാണപ്പെടുന്നതിനേക്കാള്‍ പതിനാലു ശതമാനം അധികം വലുപ്പത്തിലും 30% തിളക്കത്തിലുമാവും പൂര്‍ണചന്ദ്രന്‍ ദൃശ്യമാകുക.മുമ്പ് 1955, 1974, 1992, 2005 വര്‍ഷങ്ങളിലാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസമുണ്ടായത്. 1992ലാണ് ചന്ദ്രന്‍ ഭൂമിക്ക് ഇത്രയും അടുത്തുകൂടി കടന്നുപോയത്.


ചന്ദ്രൻ ഭൂചനം ഉണ്ടാക്കാനൊന്നും കഴിയില്ല എന്ന പ്രശസ്ഥ കാലാവസ്ഥാ നിരീക്ഷകനായ ജോണ്‍ കെറ്റ്‌ലിയുടെ വക്കുകളെ അപ്പാടെ മാറ്റി മറിച്ഛായിരുന്നു ഇന്ന് ജപ്പാനിൽ നടന്ന ഭൂങ്കമ്പം. 2005 ജനുവരിയില്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുന്നതിനു രണ്ടാഴ്ചമുമ്പാണ് ഇന്തോനീഷ്യയില്‍ സുനാമിയുണ്ടായതെന്നും പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1974ലെ സൂപ്പര്‍മൂണിനോടനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ ആസ്‌ത്രേലിയയില്‍ ചുഴലിക്കാറ്റും പേമാരിയും ഉണ്ടായതായും കനത്തനാശം വിതച്ചിരുന്നു. സൂപ്പര്‍മൂണ്‍ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതിക്ഷോഭത്തിനും ഇടയാക്കുമെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ മുന്നറിയ്പപ് നല്‍കിയിരുന്നു . ഭൂകമ്പങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും കടല്‍ ക്ഷോഭങ്ങളും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ പണ്ടും സംഭവിച്ചിരുന്നു.

Thursday, March 3, 2011

ഗൌരിയമ്മേ കൊടി താഴെ വെക്കാം


കോണ്‍ഗ്രസ് നേതൃത്വവും ജെ.എസ്.എസും തമ്മില്‍ നടന്ന സീറ്റു വിഭജന ചര്‍ച്ചയില്‍ തീരുമാനമായില്ല. അഞ്ചു സീറ്റ് വേണമെന്ന നിലപാടില്‍ ജെ.എസ്.എസ് ഉറച്ചു നിന്നതോടെയാണ് തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.ഈ വാർത്ത കേട്ടപ്പോൾ ഓർമ്മവന്നത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗൌരി എന്ന കവിതയാണ്.ഈ കവിത ഒരു ഓർമക്കായി ഇവിടെ കുറിക്കട്ടെ

കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറികെട്ട ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാന്‍മാര്‍ അധികാരമേറി

തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.
അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം

അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൌരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൌരീ തളരുന്ന ഗൌരീ
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി

മതി ഗൌരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

മതി ഗൌരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൌരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും

ഇനി ഗൌരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും

ചെറുപുല്‍ക്കൊടിക്കും വളമായിമാറും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും
കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ.

Sunday, January 2, 2011

ലോക കലണ്ടര്‍ ആറു വര്‍ഷം പിന്നോട്ട് !.


2011 ലെ കലണ്ടര്‍ 6 വര്‍ഷം പിന്നോട്ടേക്ക് പോയി 2005 ലെ അതേ കലണ്ടര്‍ ആവര്‍ത്തിച്ചിരിക്കുന്നു. വര്‍ഷത്തിലെ ഒരൊറ്റ തീയതിയും ദിവസവും മാറ്റമില്ലാതെയാണ് 2011 കലണ്ടറും വന്നിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ക്കിടയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഈ ആവര്‍ത്തനത്തില്‍ വിശേഷ ദിവസങ്ങള്‍ക്ക് പോലും മാറ്റമില്ല.2001 പിറക്കുന്നത് ശനിയാഴ്ചയാണ്. 2005 തുടങ്ങിയതും ശനിയില്‍ തന്നെ. രണ്ട് വര്‍ഷങ്ങളിലും റിപ്പബ്ലിക്ക് ദിനം ബുധനാഴ്ച തന്നെയാണ്. 2, 9, 16, 23, 30 എന്നീ തീയ്യതികളിലാണ് ജനുവരിയിലെ ഞായറാഴ്ചകള്‍ ‍.

2005 ലെ പോലെ ഫെബ്രുവരി ചൊവ്വാഴ്ചയില്‍ തുടങ്ങി തിങ്കളാഴ്ച അവസാനിക്കുന്നു. മാര്‍ച്ചിലും മാറ്റമില്ല. വെള്ളിയാഴ്ചയില്‍ തുടങ്ങുന്ന ഏപ്രില്‍ മാസം വിഷു ആഘോഷത്തിന് അവസരമൊരുക്കുന്നത് മുമ്പേ പോലെ 15 ന് തന്നെ.മെയ്ദിനം ഇരു വര്‍ഷങ്ങളിലും ഞായറാഴ്ച. ഓണവും ഇരു കലണ്ടറിലും സെപ്റ്റംബറിലെ വെളളിയാഴ്ചയാണ്. പക്ഷേ ഓണ ദിനത്തിന്റെ തീയതിയില്‍ മാറ്റമുണ്ട്.

ഗാന്ധിജയന്തി ദിനവും മാറ്റമില്ലാതെ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയാണ്. ഒക്ടോബര്‍ മാസവും ഇത്തവണയും ശനിയില്‍ തുടങ്ങി തിങ്കളാഴ്ച അവസാനിക്കും. കേരളപ്പിറവിയുടെ സവിശേഷമായ നവമ്പര്‍ ഒന്നാം തീയതി ചൊവ്വാഴ്ചയിലാണ് പുതു വര്‍ഷത്തിലും. തണുപ്പ് പെയ്യുന്ന ഡിസംബറിലെ ദിനങ്ങളും അന്നത്തെ പോലെ ക്രിസ്മസ് ദിനവും ഞായറാഴ്ച തന്നെ!.എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ ............