Thursday, July 15, 2010

ടീം ഔട്ട് ലാറിസ വിത്ത് ഔട്ട്!



ടീം തോറ്റെങ്കിലും ആരാധകരെ ലാറിസ റിക്വെല്‍മി നിരാശരാക്കിയില്ല. പരാഗ്വേ ലോകകപ്പ്‌ നേടിയാല്‍ പരാഗ്വെന്‍ പതാകയുടെ നിറത്തില്‍ ചായം പൂശി തെരുവിലൂടെ നഗ്നയായി ഓടുമെന്നായിരുന്നു ലിങ്കറി മോഡലായ ലാറിസയുടെ വാഗ്‌ദാനം.



എന്നാല്‍ ക്വാര്‍ട്ടറില്‍ സ്‌പെയിനോട്‌ തോറ്റ്‌ പരാഗ്വെ പുറത്തായത്‌ ആരാധകരെ നിരാശരാക്കി. എന്നാല്‍ ഒരു പത്രത്തിന്റെ സഹായത്തോടെയാണ്‌ ലാറിസ ആരാധകരുടെ നിരാശ മാറ്റിയത് .




ദിയാറിയോ എന്ന പ്രസിദ്ധീകരണമാണ്‌ ലാറിസയുടെ പൂര്‍ണ നഗ്നമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്‌ . ക്വാര്‍ട്ടറില്‍ തോറ്റ ദേശീയ ടീമിന്‌ ആദരവ്‌ പ്രഖ്യാപിച്ചാണ് ലാറിസ പോസ്‌ ചെയ്‌തിരിക്കുന്നത്‌ .ചിത്രങ്ങളില്‍ പരാഗ്വെയുടെ ദേശീയ പതാക പശ്‌ചാത്തലാക്കിയാണ് ലാറിസ നഗ്നമായി പോസ് ചെയ്തിരിക്കുന്നത്.



ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരു പെണ്ണായി പിറന്നു പോയല്ലോ എന്നോര്‍ത്തു ഞാന്‍ ദു:ഖിക്കാറുണ്ട്.

Sunday, July 11, 2010

പ്രിയ സുഹൃത്തേ ഇത്തരം മെയിലുകള്‍ എനിക്ക് അയക്കുന്നത് ഒഴിവാക്ക്ക

പ്രവാചകനെ പട്ടിയെന്നു വിളിച്ചധിക്ഷേപിച്ച തൊടുപുഴയിലെ ജോസഫിനെ ചിലര്‍ ആക്രമിച്ചപ്പോള്‍ നിരപരാധിയായ ഒരു പാവം അധ്യാപകനെ ആക്രമിച്ച് നാട്ടില്‍ കലാപമുണ്ടാക്കുന്നു എന്ന മട്ടില്‍ പലരും ഹാലിളകുന്നതു കാണുമ്പോള്‍ ചിലതൊക്കെ ഓര്‍മിപ്പിക്കാതെ വയ്യ.

അധ്യാപകന്‍ തന്റെ തെറ്റിന് ക്ഷമ ചോദിച്ചു എന്നു പറയുന്നു- എന്നാല്‍, അക്രമിക്കപ്പെട്ട ശേഷം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ തന്റെ ജോലി നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ജോസഫ് പറയുന്നത്. എന്തായിരുന്നു ജോലിയെന്നു കൂടി വ്യക്തമാക്കേണ്ടിയിരുന്നു.
സിനിമാ തിരക്കഥയെക്കുറിച്ചുള്ള ഒരു പുസ്തകത്തില്‍ നിന്നാണ് വിവാദ ഭാഗം ജോസഫ് എടുത്തിട്ടുള്ളത്. എന്നാല്‍, ആ പുസതകത്തില്‍ മുഹമ്മദ് എന്ന പേരില്ല. ഇതേക്കുറിച്ച് സംഭവം പ്രശ്‌നമായപ്പോള്‍ ജോസഫ് പറഞ്ഞത്: തിരക്കിട്ട് തയ്യാറാക്കിയതായിരുന്നു ചോദ്യപേപ്പര്‍. പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു വാചകം എടുത്തു കൊടുത്തതാണ്. മുസ്്‌ലിംകള്‍ സാധാരണ ഉപയോഗിക്കാറുള്ള ഒരു പേരും കൊടുത്തു. അത് പ്രശ്‌നമുണ്ടാക്കുമെന്ന് തോന്നിയില്ല. ഇവിടെ രണ്ട് സംശയം, തിരക്കിട്ട് ചോദ്യം തയ്യാറാക്കിയപ്പോള്‍ എങ്ങനെ ഈ ഉദ്ധരണി തന്നെ കിട്ടി? ഇനി തികച്ചും യാദൃശ്ചികമെന്നു സമ്മതിക്കാം. എന്ത് കൊണ്ട മുഹമ്മദ് എന്ന പേര് തന്നെ ചേര്‍ക്കാന്‍ തോന്നി? അതും ഒരു അബദ്ധമാണെന്ന് കരുതാം. പക്ഷേ ഈ അബദ്ധം(മതവികാരം വ്രണപ്പെടും എന്ന കാര്യം) ചോദ്യം ടൈപ്പ് ചെയ്ത ടൈപ്പിസ്റ്റും, ചില അധ്യാപകരും ചോദ്യം വിതരണം ചെയ്യും മുമ്പ് ചൂണ്ടിക്കാട്ടിയിട്ടും എന്ത് കൊണ്ട് ജോസഫ് തിരുത്തിയില്ല. ചുരുങ്ങിയത് മുഹമ്മദ് എന്ന പേരെങ്കിലും മാറ്റാമായിരുന്നല്ലോ.
പ്രശ്‌നം രൂക്ഷമായപ്പോള്‍ പോലിസില്‍ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിന് പകരം ബിഷപ്പ് ജോസഫിനെ എന്തിന് അരമനയില്‍ ഒളിപ്പിച്ചു. ചോദ്യപേപ്പറിനെതിരേ പ്രതിഷേധിച്ചവരെ ബന്ധുവായ ഉന്നത പോലിസുകാരനെ ഉപയോഗിച്ച് എന്തിന് തല്ലിച്ചതച്ചു.
മാര്‍ച്ച് 24 ബുധനാഴ്ചയാണ് വിവാദ ചോദ്യപേപ്പര്‍ ഉപയോഗിച്ച പരീക്ഷ നടന്നത്. മാര്‍ച്ച് 25നാണ് സംഭവം പുറത്തറിഞ്ഞത്. വ്യാഴാഴ്ച രാത്രിയോടെയാണ് ചാനലുകള്‍ സംഭവം പുറത്തുവിട്ടത്. വെള്ളിയാഴ്ച മുസ്്‌ലിംകള്‍ സമരവുമായി രംഗത്തിറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ കോളജിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായില്ല. അന്നത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം കോളജ് അധികൃതര്‍ അംഗീകരിച്ചില്ല. വെള്ളിയാഴ്ച സമരം ചെയ്തവരെയൊക്കെ പോലിസ് പിടിച്ച് അകത്തിട്ടിട്ടും അധ്യാപകനെ പിടികൂടിയില്ല. കോതമംഗലം രൂപതയുടെ ഉന്നത വിദ്യാഭ്യാസസമിതി യോഗം ചേര്‍ന്ന് ചോദ്യപേപ്പറിലെ വീഴ്ച അപലപിച്ചത് 28ന് ഞായറാഴ്ചയായിരുന്നു. അപ്പോഴും രൂപത മൗനം തുടര്‍ന്നു( ഈ ഖണ്ഡികയിലെ വിവരങ്ങളും ചോദ്യപേപ്പര്‍ ടൈപ്പിസ്റ്റ് ചോദ്യം ചെയ്തതും മറ്റും 30-03-10ലെ മാധ്യമം ദിനപത്രത്തില്‍ പി കെ പ്രകാശ് എഴുതിയ ലേഖനത്തിലുണ്ട്)

തങ്ങള്‍ക്ക് പ്രിയപ്പെട്ടതിനെ നികൃഷ്ടമായി ചിത്രീകരിക്കുമ്പോള്‍ ആളുകള്‍ വൈകാരികമായാണ് പ്രതികരിക്കുന്നത്. സ്വന്തം അമ്മയെയോ പെങ്ങളെയോ മോശമായി ചിത്രീകരിച്ചാല്‍ ഒരാള്‍ എങ്ങനെ പ്രതികരിക്കണമെന്ന് മുന്‍കൂട്ടി നിയമമുണ്ടാക്കാനോ പ്രവചിക്കാനോ സാധ്യമല്ല. അത അയാളുടെ വൈകാരികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്്‌ലിംകള്‍ക്ക് എല്ലാറ്റിനേക്കാളും പ്രിയപ്പെട്ടതാണ് അവരുടെ പ്രവാചകന്‍. ആ പ്രവാചകനെ നികൃഷ്ടമായി ചിത്രീകരിക്കുന്നത് വൈകാരികമായ പ്രതികരണത്തിനിടയാക്കുമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലുമില്ലാത്തയാളാണോ കോളജധ്യാപകന്‍.
ഇത്തരം വൈകാരിക പ്രകടനങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. പക്ഷേ ക്രിസ്ത്യന്‍ മേലധികാരികളില്‍ നിന്ന് അതുണ്ടാവുന്നില്ലെന്നാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ചോദ്യ പേപ്പര്‍ സംഭവം കേവലം യാദൃശ്ചികമല്ലെന്ന് സംശയമുയരുന്നതും.

ചില ഉദാഹരണങ്ങള്‍ നോക്കൂ
-ഈ ചോദ്യ പേപ്പര്‍ ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് അതായത് 22-03-10ന് പത്തനംതിട്ടയില്‍ പ്രവാചകനെയും ഇസ്്‌ലാമിനെയും അവഹേളിക്കുന്ന ചിന്‍വാദ്് പാലം എന്ന പുസ്തകം ഇറങ്ങിയത്. അതിന്റെ പേരില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് വാര്‍ത്ത 23ാം തിയ്യതിയത്തെ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ചോദ്യ പേപ്പര്‍ വരുന്നതെന്നോര്‍ക്കണം. ഇതുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ 06-04-10ന് കോടതി അഭിപ്രായപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം മതനിന്ദക്കുള്ളതല്ല എന്നാണ്.

-ഇതിനെതിരേ പ്രതിഷേധം കത്തിപ്പടരവേയാണ് ക്രൈസ്തവ സംരക്ഷണ സമിതിയുടെ പേരില്‍ കേരളത്തിലെ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റും ചിന്‍വാദ്്പാലത്തെ ന്യായീകരിച്ചു കൊണ്ട് കത്തെഴുതിയത്. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ എഴുതിയ പുസ്തകങ്ങളില്‍നിന്നു ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അവയെല്ലാം അദ്ദേഹം ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി എഴുതിയതാണെന്നു സമിതി പറയുന്നു. അതിനെതിരേയാണ് പുസ്തകം ഇറക്കിയതെന്നാണ് ന്യായീകരണം. പ്രവാചകനിന്ദയ്‌ക്കെതിരേ മുസ്‌ലിംകള്‍ തുടരെ പ്രതിഷേധയോഗങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രവാദസംഘടനയാവാന്‍ സാധ്യതയുണ്ടെന്നും ജനപ്രതിനിധികള്‍ക്കു കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

- ഇതിനു പിന്നാലെയാണ് 25-04-10ന് വീണ്ടും ഇസ്്‌ലാമിനെ വിമര്‍ശിച്ച് കൊണ്ട് ഇസ്‌ലാമികദര്‍ശനം വിമര്‍ശനങ്ങള്‍ വസ്തുതകള്‍ എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറങ്ങിയത്. മുളന്തുരുത്തി വെട്ടിക്കാട്ട് പുന്നക്കുഴി വീട്ടില്‍ നോബിള്‍ എഴുതി എന്നവകാശപ്പെടുന്ന പുസ്തകത്തിനു നിലമ്പൂര്‍ സ്വദേശി റവ. ഡോ. ജോണ്‍സണ്‍ തേക്കടിയിലിന്റേതാണ് ആമുഖം. പുസ്തകത്തില്‍ ആദ്യാവസാനം ഇസ്‌ലാമിനും അല്ലാഹുവിനും പ്രവാചകനും എതിരേ രൂക്ഷമായി അധിക്ഷേപം ചൊരിയുകയാണ്. 2009 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ പുസ്തകം ഇതുവരെ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നുവെങ്കിലും തൊടുപുഴ, ചുങ്കപ്പാറ സംഭവങ്ങള്‍ക്കു ശേഷം അവ പുറത്തുവിട്ടതായാണു സൂചന. ആലുവയിലാണ് പുസ്തകം രഹസ്യമായി വില്‍പ്പന നടത്തിയത്. (വാര്‍ത്ത 26-04-10ലെ പത്രങ്ങളില്‍)
----------------------
-ആലപ്പുഴ ഗുരുപുരത്തുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സി.ബി.എസ്.ഇ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയും തലവടി നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഇമാം മണ്ണഞ്ചേരി കൊടിയന്താറ്റ് വീട്ടില്‍ നസീര്‍ മുസ്‌ല്യാരുടെ മകളുമായ ടി എന്‍ നബാലയെ സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയതിനു പുറത്താക്കി(വാര്‍ത്ത 05-05-10ന്റെയും തുടര്‍ന്നുള്ള ദിവസങ്ങളിലെയും പത്രങ്ങളില്‍)
--------------------
-പുതുപ്പറമ്പ് ചുടലപ്പാറയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അറബി അധ്യാപിക മുഖമക്കന ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചീത്ത പറയുകയും ഈ വസ്ത്രം ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പറഞ്ഞ് പിടിച്ച് പുറത്താക്കുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ടെസ്സി ആന്റോയെ പുറത്താക്കാന്‍ തീരുമാനിച്ചു(വാര്‍ത്ത 09-05-10, 06-06-10 തേജസ് ദിനപത്രത്തില്‍)

- ഇരിട്ടിയിലെ വള്ളിത്തോടിനടുത്ത ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ഇരിട്ടിയിലെ സി.എം.ഐ ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളിലും ശിരോവസ്ത്രത്തിനും ജുമുഅ നമസ്‌കാരത്തിനും വിലക്കേര്‍പ്പെടുത്തിയതിനെതിരേ നാട്ടുകാരുടെ പ്രക്ഷോഭം( വാര്‍ത്ത 09-05-10ന്റെ പത്രങ്ങളില്‍)
-----------------------
-മുഹമ്മദ് നബിയെയും ഇസ്ലാംമതത്തെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട മൂന്ന് കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്ത നാല് പെന്തക്കോസ്ത് വിശ്വാസികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. (വാര്‍ത്ത 27-05-10ന്റെ പത്രങ്ങളില്‍)
---------------------
- കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ശിരോവസ്ത്ര നിരോധനത്തിനെതിരേ ജനങ്ങള്‍ പ്രക്ഷോഭ രംഗത്തിറങ്ങി(വാര്‍ത്ത 02-06-10ന്റെ തേജസില്‍. പ്രക്ഷോഭത്തെ തുടര്‍ന്ന് നിരോധനം പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായി)
-----------------------
- പൂന്തുറ സെന്റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപിക മേഴ്‌സി അഗസ്റ്റിന്‍ 7ാം ക്ലാസ് വിദ്യാര്‍ഥിനിയും ബീമാപള്ളി ആസാദ് നഗറില്‍ മുംതാസിന്റെ മകളുമായ ഷമീമയെ മഫ്ത അഴിച്ചുമാറ്റാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മര്‍ദ്ദിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഡി.പി.ഐ നിര്‍ദേശം നല്‍കി(വാര്‍ത്ത 18-06-10, 20-06-10ന്റെയും പത്രങ്ങളില്‍)
---------------------
-മുപ്പത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന താമരശ്ശേരി അല്‍ഫോണ്‍സാ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രത്തിനും ആണ്‍കുട്ടികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനും വിലക്ക്. ഇതെ തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. (വാര്‍ത്ത 22-05-10ന്റെ പത്രങ്ങളില്‍)
---------------------
-തിരുവനന്തപുരം തമ്പാനൂരിലെ ന്യൂജോതി പബ്ലിക്കേഷന്‍സ് ഇംഗ്ലീഷ് മീഡിയം രണ്ടാംതരം വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച സ്റ്റെപിങ് സ്റ്റോണ്‍സ് (പാര്‍ട്ട് രണ്ട്) എന്ന പാഠപുസ്തകത്തില്‍ പ്രവാചകന്റെ ചിത്രം പ്രസിദ്ധീകരിച്ചു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പുസ്തകം പിന്‍വലിച്ചു. പ്രസാധകന്‍ വഞ്ചിയൂര്‍ മൂലവിളാകം ജോയ് ചെറിയാനെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തു(വാര്‍ത്ത 24-05-10നും തുടര്‍ന്നുമുള്ള ദിവസങ്ങളിലെ പത്രങ്ങളില്‍)
------------------------
-തിരുവനന്തപുരം പൂന്തുറ സെന്റ് ഫിലോമിന സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ മഫ്ത അധ്യാപികമാര്‍ നിര്‍ബന്ധപൂര്‍വം അഴിപ്പിച്ചു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡി.ഡി.ഇ അന്വേഷണത്തിനുത്തരവിട്ടു.(വാര്‍ത്ത 03-06-10ന്റെ പ്ത്രങ്ങളില്‍)
-----------------------
-ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഉടമസ്ഥതയിലുള്ള വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളിലും ശിരോവസ്ത്രം വിലക്കിയതായി പരാതി. (വാര്‍ത്ത 13-06-10്‌ന്റെ പത്രങ്ങളില്‍)
---------------------------
ഇത്തരം പരാതികളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ്

-പ്രവാചകനിന്ദയെ തുടര്‍ന്ന് കേരളത്തില്‍ സമീപകാലത്തുണ്ടായ വിവാദങ്ങളെയും വിവിധ ക്രൈസ്തവ വിദ്യാലയങ്ങളില്‍ ശിരോവസ്ത്രം വിലക്കിയതിനെതിരായുണ്ടായ പ്രതിഷേധങ്ങളെയും നേരിടാന്‍ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഹിന്ദു ഐക്യവേദിയുമായി കൈകോര്‍ക്കുന്നത്. മതനിന്ദ, പ്രവാചകനിന്ദ, മഫ്ത എന്നിവയുടെ പേരില്‍ ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബു കാത്തലിക് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് അഡ്വ. പി പി ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിനെത്തി. തൊടുപുഴ ന്യൂമാന്‍സ് കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ചു, ചിന്‍വാദ് പാലത്തിന്റെ പേരില്‍ പാസ്റ്റര്‍മാരെ ജയിലിലടച്ചത് അക്ഷന്തവ്യമായ അപരാധമാണ് തുടങ്ങിയ ആരോപണങ്ങളും അവര്‍ ഉന്നയിച്ചു. ഇത്തരം നീക്കങ്ങളെ ചോദ്യംചെയ്യുന്നതു താലിബാനിസമാണെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് വിശദീകരിച്ചത്. (വാര്‍ത്ത് 03-07-10ന്റെ പത്രങ്ങളില്‍)

സത്യത്തില്‍ സംഘപരിവാരത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് കമ്യൂണിസ്റ്റുകളെയും ക്രിസ്ത്യാനികളെയും മുസ്്‌ലിംകളെയുമാണ് പ്രധാന ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ളത്. അവര്‍ പരസ്പരം തല്ലാന്‍ സംഘപരിവാരമുമായി കൈകോര്‍ക്കുന്നത് എന്ത് മാത്രം ഗുണം ചെയ്യും. നേരത്തേ മനോരമ തുടങ്ങി വച്ച ലൗ ജിഹാദ് നുണക്കഥക്ക് കുടപിടിക്കാന്‍ സംഘപരിവാരത്തോടൊപ്പം ക്രിസ്ത്യന്‍ സഭകള്‍ ഇടയലേഖനവുമായി കൈകോര്‍ത്തതും നാം കണ്ടതാണ്.
മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറുന്നതായിരിക്കും കേരളത്തിന്റെ ഭാവിക്ക് ഗുണകരം.

നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു ഭാരതീയന്‍ .

നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു ഭാരതീയന്‍ .......

(¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!!
`•.¸.•´
Best wishes´¨)
¸ •´ ¸.•*´¨) ¸.•*¨)
(¸.•´ (¸.•* ♥♥♥...♪♪♪


AbduL Haseeb
EdakazhiyooR
Chavakkad
ThrissuR
9895797937