Saturday, August 8, 2009

മറന്നു പോയ വാരത്തിന്റെ ഓര്‍മക്ക്



പ്രകൃതിയുടെ വരദാനമായ മാതൃത്വത്തിന്റെ അമൃതവര്‍ഷമായ മുലപ്പാലിന്റെ കാര്യം നാം മിക്കപ്പോഴും മറന്നു പോകുന്നു.

പോഷകാഹാരം എന്നു ചോദിച്ചാല്‍ ധനിക-ദരിദ്ര, സാക്ഷര-നിരക്ഷര ഭേദമില്ലാതെ മിക്കയാളുകള്‍ക്കും എണ്ണിപ്പറയാന്‍ ടി.വി.യിലും മറ്റു മാധ്യമ പരസ്യങ്ങളിലും കാണുന്ന ബ്രാന്‍ഡഡ് ഭക്ഷണ പാനീയങ്ങളുടെ പേരുകളേ ഓര്‍മ്മയില്‍ വരൂ.

അതുകൊണ്ടാണ് ലോകാരോഗ്യസംഘടനയും മറ്റനേകം ആരോഗ്യപ്രസ്ഥാനങ്ങളും കൈകോര്‍ത്തുകൊണ്ട് അമ്മിഞ്ഞപ്പാലിന്റെ മാഹാത്മ്യം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നതിനായി വര്‍ഷംതോറും ആഗസ്റ്റിലെ ആദ്യവാരം ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്.

''ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. കാരണം ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൗരന്‍മാര്‍.'' പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകള്‍ നമ്മില്‍ പലരും പലയിടത്തുമായി വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവും.

ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പരമപ്രധാനമായൊരു പങ്ക് പോഷകാഹാരത്തിനുണ്ടെന്നതില്‍ തര്‍ക്കമില്ല.

Sunday, August 2, 2009

ആ വെട്ടമണഞ്ഞു



മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷനും ആചാര്യനുമായ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു.73 വയസായിരുന്നു. ഇന്നലെ രാത്രി 8.45 നു മലപ്പുറം കെപിഎം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കബറടക്കം ഞായറാഴ്ച വൈകിട്ട്‌ മൂന്നു മണിക്ക്‌ പാണക്കാട്‌ തറവാട്ടില്‍ നടക്കും. വാര്‍ധക്യസഹജമായ അസുഖം മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. അമേരിക്കയിലേക്കും ചികിത്സക്കായി കൊണ്ടുപോയിരുന്നു.ഇന്നലെ വൈകിട്ട്‌ കുഴഞ്ഞു വീണതിഞ്ഞാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്‌തിയായിരുന്നു തങ്ങളെന്നു മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു.

മഹാനായ രാഷ്ട്രീയ നേതാവായിരുന്നു തങ്ങളെന്നു പിണറായി വിജയന്‍ പറഞ്ഞു.

ശിഹാബ്‌ തങ്ങളുടെ നിര്യാണത്തില്‍ സോണിയ ഗാന്ധി അനുശോചിച്ചു.

കക്ഷിരാഷ്ട്രീയത്തിനുപരി അദ്ദേഹത്തെ ബഹുജനങ്ങള്‍ ബഹുമാനിച്ചിരുന്നു. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുസ്‌ലിം ലീഗ്‌ രാഷ്ട്രീയത്തില്‍ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു തങ്ങള്‍ക്കുണ്ടായിരുന്നത്‌. 34 വര്‍ഷമായി മുസ്‌ലിം ലീഗ്‌ അധ്യക്ഷനായിരുന്നു അദ്ദേഹം.

ഈജിപ്‌തിലെ അല്‍ അസര്‍ സര്‍വകലാശാലയില്‍ നിന്നും ഇസ്‌ലാമിക വിജ്ഞാനത്തില്‍ ഉന്നതബിരുദവും അറബ്‌ സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്‌.കീറോ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ ചരിത്ര ഗവേഷണം പൂര്‍ത്തിയാക്കി.

ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൗമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചി ടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ്‌ - ഇതായിരുന്നു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാ ബ്‌ തങ്ങള്‍.

സമൂഹത്തിന്‌ ആത്മീയ രംഗത്തും രാ ഷ്ട്രീയ രംഗത്തും ഒരേ സമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാളായിരുന്നു പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍. തന്റെ പിതാവിനു പിന്‍ഗാ മിയായി കേരള മുസ്‌ലിംകള്‍ക്ക്‌ ആത്മീയ-രാഷ്ട്രീയ നേതൃസ്ഥാ നത്ത്‌ 30 വര്‍ഷം പിന്നിട്ട വ്യക്‌തിത്വം. സ്വന്തം പിതാവ്‌ ഈ സ്ഥാനത്തിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം. ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതിശാസ്‌ത്രവുമായിരുന്നു ശിഹാബ്‌ തങ്ങളുടെ മുഖമുദ്രകള്‍. അതുകൊണ്ടാണ്‌ അഷ്ടദിക്കില്‍നിന്നും ആളുകള്‍ പാണക്കാട്‌ കൊടപ്പനക്കല്‍ തറവാട്ടിലെത്തിയിരുന്നത്‌.

അനേകകാലം പരസ്പരം പോരടിച്ച വസ്‌തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ശിഹാബ്‌ തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത്‌ പതിവായിരുന്നു. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തി. തങ്ങളുടെ സാമീപ്യവും പ്രാര്‍ഥനയും അനുഗ്രഹവുമായിരുന്നു അവര്‍ക്കുള്ള മരുന്നുകള്‍. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ്‌ ശിഹാബ്‌ തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളജ്‌ മുതല്‍ അനേകം മത സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും.

മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. പള്ളി, മദ്‌റസാ കമ്മിറ്റികളും യത്തീംഖാനകളും കോളജുകളുമെല്ലാം.

അനുഗ്രഹത്തിനും നന്മയ്ക്കും വേണ്ടി തങ്ങളെ നേതൃസ്ഥാനത്ത്‌ നിര്‍ബന്ധിച്ചിരുത്തുന്നതാണ്‌ പലതും.

ഇനിയെന്തൊക്കെ കാണണം;എന്റീശ്വരാ!!



മിസ്‌ വേള്‍ഡ്‌ റണ്ണര്‍ അപ്പ്‌ പാര്‍വതി ഓമനക്കുട്ടന്‍ സിനിമയിലേക്ക്‌. യുണൈറ്റഡ്‌ 6 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്‌ ലോക സുന്ദരി വെള്ളിത്തിരയില്‍ എത്തുന്നത്‌. മോഡലിങ്ങിലൂടെ സിനിമയിലെത്തുകയെന്ന പാര്‍വതിയുടെ മോഹം ചെറിയ കാത്തിരിപ്പിനൊടുവില്‍ പൂവണിയുകയാണ്‌. പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട്‌ വിശാല്‍ ആര്യന്‍ സിങ്‌ സംവിധാനം ചെയ്യുന്ന യുണെറ്റഡ്‌ 6 എന്ന ചിത്രത്തിലൂടെയാണ്‌ മലയാളി സുന്ദരിയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. അഞ്ച്‌ നായികമായരുള്ള ചിത്രത്തില്‍ നായകനില്ല. പൂര്‍ണമായും വിദേശത്ത്‌ ചിത്രീകരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ബാങ്കോക്കാണ്‌. 45 ദിവസത്തെ ഷൂട്ടിംഗിനായി പാര്‍വതി ബുധനാഴ്ച ബാങ്കോക്കിലേക്ക്‌ തിരിച്ചു.